തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാൻറെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അഫാൻ പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ചെയ്ത മറ്റു കൊലപാതകങ്ങൾ ഏറ്റുപറഞ്ഞു. കൂട്ടക്കൊല നടത്തിയ എണ്ണിയെണ്ണി ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ ക്രൂരമായി കൊലപ്പെടുത്തിയത്. പാങ്ങോട് പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്.
കൊലപാതകങ്ങൾ എല്ലാം ഏറ്റു പറഞ്ഞ ശേഷം എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. ഉമ്മുമ്മ കടബാദ്ധ്യതയ്ക്ക് കാരണം ഉമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. പാങ്ങോട്ടെ വീട്ടിലെത്തിയപ്പോൾ അമ്മൂമ്മയെ കണ്ടയുടൻ തന്നെ സംസാരിക്കാനൊന്നും നിൽക്കാതെ തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാൻ മൊഴി നൽകി.














































