ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ നടുക്കിയ ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ അമ്മയ്ക്കൊപ്പം യാത്രചെയ്ത പെൺകുട്ടിയെ പോലീസുകാർ ക്രൂരമായി ബലാത്സംഗം ചെയ്ത് ഇരുവരേയും റോഡരികിൽ ഉപേക്ഷിച്ചു. ആന്ധ്ര സ്വദേശിയായ 19കാരിയായ പെൺകുട്ടിയേയാണ് അമ്മയുടെ മണുമുന്നിലിട്ട് ബലാത്സംഗം ചെയ്തത്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം.
അമ്മയെ മർദിച്ചതിനു ശേഷം പെൺകുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പുലർച്ചയോടെ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു. തുടർന്നു നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തിൽ പോലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.