ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ വെടി നിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമ ണം. സമൂഹമാധ്യമത്തിലെ ഒരു കൂട്ടം അക്കൗണ്ടുകൾ മിസ്രിക്കും അദ്ദേഹത്തിൻ്റെ പെൺമക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കുമെതിരെ സൈബർ ആക്ര മണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
ചതിയൻ, രാജ്യദ്രോഹി എന്നിങ്ങനെ അധിക്ഷേപവാക്കുകളാണ് സമൂഹമാധ്യമ ഉപയോക്താക്കൾ ഇവർക്കെതിരെ പ്രയോ ഗിക്കുന്നത്. അദ്ദേഹത്തിന്റെ പെൺമക്ക ളെ കുറിച്ച് ലൈംഗികപരമായ വാക്കുകളും ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മറ്റ് ചിലർ അദ്ദേഹത്തെ അനുകൂലിച്ചും പോസ്റ്റ് ചെയ്തു. അധിക്ഷേ പം രൂക്ഷമായതോടെ എക്സ് അക്കൗണ്ട് പ്രൈവറ്റാക്കി മാ റ്റേണ്ടതായി വന്നു.
സാഹചര്യം വഷളാക്കുകയല്ല ഇന്ത്യയുടെ സമീ പനമെന്ന് വിക്രം മിസ്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. യുദ്ധമല്ല മറിച്ച് പഹൽഗാം ആക്രമണത്തിൽ നിഷ്ക ളങ്കരായ വിനോദസഞ്ചാരികളെ കൊന്ന ഭീകരരെ കണ്ടുപിടിച്ച് ശിക്ഷിക്കുക മാത്ര മാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും മിസ്രി പ്രതികരിച്ചിരുന്നു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ സൈനിക നീക്കം സംബന്ധിച്ച പ്രതിദിന വാർത്താസമ്മേളനത്തിന് എത്തിയതോടെയാണ് വിക്രം മിസ്രി രാ ജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. 1964 നവംബർ ഏഴിന് ശ്രീനഗറിലാണ് വിക്രം മിസ്രി ജനിച്ചത്. ജമ്മു കശ്മീരിലാ ണ് കുട്ടിക്കാലം ചെലവഴിച്ചത്. 1989ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിന്റെ ഭാ ഗമാകുന്നത്. പിന്നീട് വിദേശകാര്യമന്ത്രാ ലയത്തിന്റെ പാകിസ്ഥാൻ ഡെസ്കിൽ സേവ നമനുഷ്ഠിച്ചു.