തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗിൽ സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി. ബയോടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിൽ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തു. പ്രതികളായ വിദ്യാർഥികൾക്കെതിരെ പോലീസ് റാഗിംഗ് നിയമം ചുമത്തി കേസെടുക്കും. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് വെളിപ്പെടുത്തിയിരുന്നു.
റാഗിങ്, ഒന്നാം വർഷ വിദ്യാർഥിയെ മർദ്ദിച്ചത് എസ്എഫ്ഐ പ്രവർത്തകർ, റൂമിൽ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു, തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു, ഷർട്ട് വലിച്ചുകീറി… പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിയെന്ന് ബിൻസ് ജോസ്
ബിൻസ് നൽകിയ പരാതിയിൽ കഴക്കൂട്ടം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ റാഗിംഗ് നിയമം ചുമത്തിയിട്ടില്ല. ഒന്നാം വർഷ വിദ്യാർഥിയെ പ്രതികളായ ഏഴ് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എസ്‌എഫ്‌ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് ഷിൻസിന്റെ വെളിപ്പെടുത്തൽ. കാൽമുട്ടിൽ നിലത്ത് നിർത്തിയായിരുന്നു മർദനം.
അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് ഉൾപ്പെടെയുള്ളവരാണ് മർദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് യൂണിയൻ ഓഫിസിൽ വച്ച് ഭീഷണിപ്പെടുത്തി. പോലീസിൽ പരാതി നൽകരുതെന്ന് പറഞ്ഞ് അഭിഷേക് എന്ന വിദ്യാർഥിയെയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർഥി പറഞ്ഞു.