വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. എതിർക്കാൻ ശ്രമിച്ച യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36കാരിയാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. ലേഡീസ് കംപാർട്ട്മെന്റിലിരുന്ന ഗർഭിണിയായ യുവതിയെ യുവാവ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലേഡീസ്കംപാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് വ്യക്തമായതോടെ ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കംപാർട്ട്മെന്റിലേക്ക് യുവാവ് കയറുകയായിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും രക്ഷയില്ലെന്നു കണ്ടതോടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാനായി ശ്രമം. ഇതോടെ കുപിതനായ യുവാവ് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. യുവതി നാലു മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ട്രിപ്പിൾ ഐടിഎംകെ പ്രവർത്തനങ്ങൾക്കായി 16.95 കോടി രൂപ, ഐടി മിഷന് 134.03 കോടി രൂപ, എഐ രാജ്യാന്തര കോൺക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾക്കായി 15 കോടി
വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളാണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.