ന്യൂഡൽഹി: ഐപിഎലിന്റെ ആരംഭകാലത്ത് കളിക്കളത്തിൽ നടന്ന ഒരു സംഭവം അന്നു കളികണ്ടവരോ ആ വാർത്ത വായിച്ചവരോ, ഒരിക്കലും മറക്കാൻ സാധ്യതയില്ല. 2008- അന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ (ഇന്ന് പഞ്ചാബ് കിങ്സ്) താരമായിരുന്നു ശ്രീശാന്ത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്നു ഹർഭജൻ സിങ്, മത്സരത്തിനു പിന്നാലെ താരങ്ങൾ ഹസ്തദാനം നടത്തുമ്പോഴാണ് ഹർഭജൻ കൈ ഉയർത്തി ശ്രീശാന്തിനെ തല്ലിയത്. തുടർന്ന് കണ്ണീരണിഞ്ഞ ശ്രീശാന്തിനെ സഹതാരങ്ങളായ കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കേരളത്തിലെ മയക്കുമരുന്ന് വിതരണക്കാരിൽ മുഖ്യകണ്ണിയായ നൈജീരിയ സ്വദേശി പൊലീസ് പിടിയിൽ
സംഭവം ഗൗരവത്തോടെ കണ്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ), സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് ഹർഭജൻ സിങ്ങിന് വിലക്ക് ഏർപ്പെടുത്തി. ഈ സംഭവത്തിനു ശേഷം ഒട്ടേറെത്തവണയാണ് തനിക്കു തെറ്റു പറ്റിയതായി ഏറ്റുപറഞ്ഞ് ഹർഭജൻ സിങ് ക്ഷമ ചോദിച്ചത്. ഇതിനു പിന്നാലെയാണ്, സമൂഹമാധ്യമങ്ങളിൽ ആരാധകരിൽ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവച്ച് ഹർഭജൻ വീണ്ടും തെറ്റ് ഏറ്റുപറഞ്ഞത്.
അന്ന് സംഭവിച്ച കാര്യങ്ങളിൽ തനിക്കു പിഴവു സംഭവിച്ചതായി ഹർഭജൻ സിങ് വീണ്ടും തുറന്നു സമ്മതിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവച്ചാണ്, അന്ന് തനിക്ക് പാളിച്ച സംഭവിച്ചതായി ഹർഭജൻ വീണ്ടും ഏറ്റുപറഞ്ഞത്. താൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും ഹർഭജൻ കുറിച്ചു. ‘‘ആ ചെയ്തത് ഒട്ടും ശരിയായിരുന്നില്ല. അത് എന്റെ മാത്രം പിഴവാണ്. അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. ഞാനും മനുഷ്യനല്ലേ, ദൈവമൊന്നുമല്ലല്ലോ’ – ഹർഭജൻ കുറിച്ചു.
This wasn’t right bhai
It was my mistake . Shouldn’t hv done this . But Galti hui Insaan hu 🙏 🙏Bhagwaan nahi https://t.co/dXo5fMM86k— Harbhajan Turbanator (@harbhajan_singh) March 30, 2025