ഇസ്ലാമാബാദ്: അമേരിക്കയുമായി കൂട്ടുകെട്ടിനു ശ്രമിച്ച പാക്കിസ്ഥാന് കനത്തിൽ പണികൊടുത്ത് ചൈന. പാക്കിസ്ഥാൻറെ അമേരിക്കൻ അടുപ്പം ഇഷ്ടപ്പെടാത്ത ചൈന, പാക്കിസ്ഥാന്റെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറി. 60 ബില്യൺ ഡോളറിൻറെ (52 ലക്ഷം കോടി) ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ നിന്നാണ് ചൈന പിന്മാറിയത്.
സംഭവത്തിനു പിന്നിൽ പാക്കിസ്ഥാൻ അമേരിക്കയുമായി കൂടുതൽ അടുക്കുന്നതും ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലവുമാണ് കാരണമെന്നാണ് സൂചന. ചൈനയുടെ സിൻജിയാങ് മേഖലയെ പാക്കിസ്ഥാലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഈ അടിസ്ഥാന സൗകര്യ പദ്ധതി, ദക്ഷിണേഷ്യ, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും ചൈനയുടെ ഊർജ ഇറക്കുമതിക്ക് സഹായകമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇത് പാക്കിസ്ഥാൻ റെയിൽവേയുടെ അടിസ്ഥാന വികസനത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമായിരുന്ന പദ്ധതിയാണ്.
എന്നാൽ ചൈന പിന്മാറിയതോടെ റെയിൽവേ വികസനത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചൈനയുടെ പിന്മാറ്റത്തോടെ, ഈ പദ്ധതിക്ക് ധനസഹായം തേടി പാക്കിസ്ഥാൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിനെ (എഡിബി) സമീപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കറാച്ചിയിൽ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റർ റെയിൽ പാതയുടെ ഭാഗമായ കറാച്ചി – റോഹ്രി വിഭാഗത്തിന്റെ നവീകരണത്തിനായി 2 ബില്യൺ ഡോളറിന്റെ വായ്പയാണ് പാക്കിസ്ഥാൻ തേടുന്നത്. ഈ പദ്ധതി പാക്കിസ്ഥാന്റെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് നിർണായകമാണ്.