ബെംഗളൂരു: സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ പത്താം ക്ലാസ് വിദ്യാർഥി ക്രൂരമായ റാഗിങ്ങിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായി. ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ വച്ചാണ് പന്ത്രണ്ടാം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് വിദ്യാർഥിയെ പീഡിപ്പിച്ചത്. കൂടാതെ വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കൾ പറയുന്നതു പ്രകാരം സെപ്റ്റംബർ 3 മുതൽ 6 വരെ സ്ഥിരമായി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ വച്ച് റാഗിങ്ങിന് ഇരയായി. ലൈംഗികമായി പീഡിപ്പിക്കുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയും ചെയ്തെന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
റാഗിങ് നടന്നതിനു പിന്നാലെ ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പലിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇരയുടെ മാതാപിതാക്കൾ അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.