തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാൻ സാധിക്കുന്നത്. 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്.
അതേസമയം കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ. സ്ഥാനാർഥി നിർണയം മുതൽ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു മുട്ടട. സ്ഥാനാർഥിത്വം അസാധുവാക്കാൻ എൽഡിഎഫ് പഠിച്ച പണി 18 ഉം പയറ്റിയിട്ടും വെെഷ്ണയുടെ വിജയം തടുക്കാനായില്ല.

















































