തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന കര്‍ശന തീരുമാനവുമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ചില കമ്പനികൾ.കേരളത്തിലെ 250-ലധികം ഐ.ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി-ടെക്) ന്റേതാണ് തീരുമാനം. ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കായി പരിഗണിക്കേണ്ടന്നാണ് സംഘടനയുടെ തീരുമാനം.
ബോധവത്കരണത്തിന്റെ സമയം കഴിഞ്ഞ് നടപടി കൈക്കൊള്ളേണ്ട ഘട്ടത്തിലേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞു, ജി-ടെക് സെക്രട്ടറി ശ്രീകുമാര്‍ വി. പറഞ്ഞു.ഈ കമ്പനികളിലേക്ക് ജോലിക്കായി അപേക്ഷിക്കുമ്പോൾ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും.