കാസർകോട്: നാലാംക്ലാ സിൽ പഠിക്കുമ്പോൾ തല്ലിയതിന്റെ വിരോധം തീർത്ത ത് 62-ാം വയസിൽ. ആക്ര മണം നടത്തിയ രണ്ടുപേർ ക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിട്ടു ണ്ട്. മാലോത്തെ ബാലക ഷ്ണൻ, മാത്യു എന്നിവർക്കെ തിരെയാണ് കേസെടുത്തത്. ഇവരുടെ സഹപാഠിയായ മാലോത്തെ വി ജെ ബാബു വിനെയാണ് (62) ഇരുവരും ചേർ ന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിന് മുന്നിൽ വച്ച് ആക്രമിച്ചത്. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുക യും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചുപരി ക്കേൽപ്പിക്കുകയും എന്നാണ് കേസ്. ചെയ്തു
ബാബു നാലാംക്ലാസിൽ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണനെ മർദിച്ചിരുന്നുവെന്നാരോപിച്ചായിരുന്നു ഇവരുടെ മർദനം. പഠനകാലത്ത് ബാബു ഒരു ഭാഗത്തും ബാലകൃ ഷ്ണനും മാത്യുവും മറുഭാഗത്തുമായിരുന്നു. ശാരീരികശേഷി കൂടുതലായിരുന്ന ബാബു അന്ന് രണ്ടുപേരെയും കീഴ്‌പ്പെടുത്തി.
ഇതിന് തിരിച്ചടി നൽ കാൻ ഇത്രകാലവും കാത്തി രിക്കുകയായിരുന്നത്രേ ഇവർ. അഞ്ചരപ്പതിറ്റാണ്ടിന് ശേഷം ബാബുവിനെ തരത്തിന് കയ്യിൽകിട്ടിയപ്പോൾ രണ്ടു പേരും ചേർന്ന് പഴയ പ്രതി കാരം തീർക്കുകയായിരുന്നു. അടിപിടിയെത്തുടർന്ന് പരാ തി പൊലീസിന് ലഭിക്കുക യും തുടർന്നുള്ള അന്വേഷണ ത്തിലാണ് നാലാംക്ലാസിലെ പ്രതികാരം തീർക്കാൻ സഹപാഠിയെ ഉപദ്രവിക്കുകയാ ണെന്നും മനസിലായത്.