ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻ്റെ പുതിയ സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി ഇറാനിലെ ശക്തമായ മതാധിഷ്ഠിത സമിതിയായ വിദഗ്ധ സമിതി അംഗങ്ങൾ അറിയിച്ചു. എന്നാൽ പുതിയ നേതാവിൻ്റെ പേര് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. “നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് പൂർത്തിയായി. ഉടൻ തന്നെ പേര് പ്രഖ്യാപിക്കും,” എന്ന് അസംബ്ലി അംഗമായ അഹമ്മദ് അലമോൽഹോദ ഇറാനിലെ മെഹർ വാർത്താ ഏജൻസിയോട് പറഞ്ഞതായി റിപ്പോർട്ട്. ഇതിനിടെ, ഖമനേയിയുടെ മകനായ മൊജ്താബ ഹൊസൈനി ഖമനേയി പുതിയ നേതാവാകാനുള്ള സാധ്യത ശക്തമാണെന്ന സൂചനകൾ ഇറാനിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.
മൊജ്താബ ഹൊസൈനി ഖമനേയി ആര്?
1969-ൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് മൊജ്താബ ഹൊസൈനി ഖമനേയി ജനിച്ചത്. പൊതുരംഗത്ത് വളരെ അപൂർവ്വമായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പൊതു രാഷ്ട്രീയത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെങ്കിലും, വർഷങ്ങളായി തൻ്റെ പിതാവിൻ്റെ ഓഫീസിലൂടെ ഭരണഘടനാ സംവിധാനത്തിൽ കർട്ടനു പിറകിൽ നിന്ന് ശക്തമായ സ്വാധീനം ചെലുത്തുന്ന വ്യക്തി അദ്ദേഹം അറിയപ്പെടുന്നു.
ഖോമിലെ മതപഠന കേന്ദ്രത്തിൽ അദ്ദേഹം തത്ത്വശാസ്ത്രം പഠിപ്പിക്കുന്ന ക്ലെറിക്കാണ്. ഇറാനിലെ ശക്തമായ സൈനികസംഘടനയായ ഐആർജിസിയുമായി അടുത്ത ബന്ധം പുലർത്തുന്നവരിൽ ഒരാളായി മൊജ്താബയെ വിശകലനക്കാർ കാണുന്നു.
അതേസമയം ഇപ്പോൾ മൊജ്തബ ഒരു മധ്യനില മതപണ്ഡിതനാണ്. എന്നാൽ ഇറാൻ്റെ സുപ്രീം ലീഡറാകാൻ സാധാരണയായി ഉയർന്ന മതപദവി ആവശ്യമാണ്. അസാധുവാക്കൽ, ‘ഗ്രാൻഡ് ആയത്തോള’ പദവിയിലേക്ക് ഉയർത്തിയാൽ പിന്നീട് നേതാവായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് വിലയിരുത്തൽ. മുൻപ് ഖമനേയിയെയും സുപ്രീം ലീഡറായി തോരഞ്ഞെടുക്കുമ്പോൾ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു.
മറ്റു സാധ്യതാപരമായ സ്ഥാനാർത്ഥികൾ
പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നിരവധി പ്രമുഖ മതനേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ ഉയർന്നിട്ടുണ്ട്. പ്രധാനമായും പരിഗണിക്കപ്പെടുന്നവർ:
അലി ലാരിജാനി
സദെഖ് ലരിജാനി
അലിറേസ അറഫി
മുഹമ്മദ് മെഹ്ദി മിർബാഗേരി
മൊഹ്സെൻ അരാക്കി
ഹസ്സൻ ഖൊമേനി
ഇവരിൽ ചിലർ മതപരവും രാഷ്ട്രീയപരവുമായ സ്വാധീനമുള്ളവരാണെങ്കിലും, ലഭിക്കുന്ന സുരക്ഷാ സംവിധാനത്തിനുള്ളിൽ ശക്തമായ പിന്തുണ മൊജ്തബയ്ക്കാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം മൊജ്തബ ഖമനേയിയെ സുപ്രീം ലീഡറാക്കുന്നത് വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. 1979-ലെ ഇറാനിയൻ വിപ്ലവം രാജവാഴ്ച അവസാനിപ്പിച്ച് മുഹമ്മദ് റെസ പഹ്‌ലവിയെ പുറത്താക്കി രൂപപ്പെട്ട സംവിധാനമാണ് ഇസ്ലാമിക് റിപ്പബ്ലിക്. വംശാവലി അടിസ്ഥാനത്തിലുള്ള അധികാര കൈമാറ്റം വിപ്ലവത്തിൻ്റെ ആശയങ്ങളോട് വിരുദ്ധമാണെന്ന് ചില മത-രാഷ്ട്രീയ വിഭാഗങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാൽ ഇറാൻ ഇപ്പോൾ ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ട്രംപും നെതന്യാഹുവും നടത്തിയ ആക്രമണങ്ങൾ ഇറാൻ്റെ സൈനികവും ആണവ അടിസ്ഥാന ഘടകങ്ങളും ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനത്തിന് അടുത്തുള്ള വ്യക്തിയെ നേതാവാക്കുക വഴി ഭരണത്തിൻ്റെ തുടർച്ച ഉറപ്പാക്കാനാണ് ഇറാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര വിദഗ്ധരുടെ വിലയിരുത്തൽ.















































