ടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് തക്ക പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. നീതി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ‘ഓരോ തുള്ളി രക്തത്തിനും വിലയുണ്ട്’ എന്ന് മുന്നറിയിപ്പ് നൽകി. അത് യുഎസും ഇസ്രായേലും നൽകേണ്ടതുണ്ട്.
“ഇത്തരം ഭീകരപ്രവർത്തനങ്ങൾ ശത്രുക്കളുടെ ശത്രുതയെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ, അത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. നിസ്സംശയമായും നീതി നടപ്പാക്കപ്പെടും,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാസമ്പന്നനായ, ദീർഘവീക്ഷണമുള്ള, അതീവ ബുദ്ധിമാനായ വ്യക്തിയായിരുന്നു ലാരിജാനി. അതിനാൽ തന്നെ, പല മേഖലകളിലും വൈവിധ്യമാർന്ന അനുഭവപരിചയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോജ്തബ തന്റെ പ്രസ്താവനയിൽ പറഞ്ഞു. അത്തരമൊരു വ്യക്തിയുടെ കൊലപാതകം അദ്ദേഹം എത്രത്തോളം പ്രധാനനാണെന്നും ഇസ്ലാമിന്റെ ശത്രുക്കൾക്ക് അദ്ദേഹത്തോടുള്ള വെറുപ്പും പ്രകടമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
“ഇസ്ലാം വിരുദ്ധർ ഒന്നോർത്തോ, ഞങ്ങളുടെ വ്യവസ്ഥയുടെ വൃക്ഷ ചുവട്ടിൽ ഈ രക്തംവീണത് ഞങ്ങളെ കൂടുതൽ ശക്തരാക്കും, തീർച്ചയായും, ഓരോ രക്തത്തിനും രക്തസാക്ഷികളുടെ കുറ്റവാളികളായ കൊലയാളികൾ ഉടൻ നൽകേണ്ട വിലയുണ്ട്”;മൊജ്തബ ഖമേനി പറഞ്ഞു. ലാരിജാനിയുടെ ഭാര്യ, കുട്ടികൾ, സഹോദരൻ, മറ്റ് ബന്ധുക്കൾ എന്നിവരെ അദ്ദേഹം അനുശോചനം അറിയിച്ചു.
ഇറാനിലെ ഏറ്റവും സ്വാധീനമുള്ള അധികാര ദല്ലാളായ അലി ലാരിജാനിയുടെ കൊലപാതകം ഇസ്ലാമിക് റിപ്പബ്ലിക്കിനെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ നിർണ്ണായക തീരുമാനമെടുക്കൽ സങ്കീർണ്ണമാക്കുന്നുവെ
















































