കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിൽ. തളാപ്പിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടം പോലീസ് വളയുകയായിരുന്നു. ഇതോടെ ഇയാൾ ഓടി സമീപത്തെ കിണറ്റിലേക്കു ചാടുകയായിരുന്നു. അവിടെ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കറുത്ത പാൻ്റും കള്ളി ഷർട്ടും തലയിൽ ഭാണ്ഡക്കെട്ടു വച്ചയാളെ കണ്ടുവെന്ന ബിനോജ്എന്നയാളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടി.
ബിനോജ് പറയുന്നതിങ്ങനെ-
റോഡിന്റെ വലതുവശം ചേർന്നു പോകുന്ന ഇയാളെ കണ്ട് സംശയം തോന്നിയ ദൃക്സാക്ഷി എടാ ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടിപ്പോയി. പിന്നാലെ ഇയാൾ ടൗൺ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരം അറിയിച്ചു. ഏകദേശം ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. രാവിലെ ഓഫിസിലേക്കു പോകുമ്പോൾ ഡിസിസി ഓഫിസിന്റെ സമീപത്തുകൂടി ഒരാൾ നടന്നു വരുന്നതു കണ്ടുവെന്നും സംശയം തോന്നി തൊട്ടടുത്തുള്ളയാളോട് അത് ഗോവിന്ദച്ചാമിയാണോയെന്നു ചോദിക്കുകയും ചെയ്തു. പിന്നാലെ വണ്ടി തിരിച്ച് ഇവർ അയാൾക്കു പിന്നാലെ പോവുകയായിരുന്നു. ആദ്യം എടായെന്നു വിളിച്ചപ്പോൾ നോക്കിയില്ല, പക്ഷെ നടത്തത്തിന്റെ സ്പീഡ് കൂട്ടി. പിന്നാലെ എടാ ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടി മതിൽ ചാടി കടന്നു കാടുപോലെ വളർന്ന സ്ഥലത്തേക്കു ഇയാൾ പോവുകയായിരുന്നു.
പിന്നാലെ പോലീസ് നടത്തിയ തെരച്ചിലിൽ തളാപ്പിലെ ഹോസ്പിറ്റലിന്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് വളയുകയായിരുന്നു. ഇതോടെ പ്രതി ഓടി സമീപത്തെ കിണറ്റിലേക്കു ചാടുകയായിരുന്നു. പോലീസ് പിടികൂടുമ്പോൾ പാന്റ് മാത്രമായിരുന്നു ഇയാളുടെ വേഷം.ഇന്നു പുലർച്ചെ 1.15 ഓടെയാണ് കണ്ണൂർ ജയിലിൽ നിന്ന് പ്രതി ചാടിയത്.