ചാവക്കാട്: ഭർത്താവുമായി തെറ്റിപ്പിരിഞ്ഞു താമസിക്കുന്ന യുവതിയുടെ കുടുംബ പ്രശ്നങ്ങൾക്കു മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്നു വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയും 60 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയെയും സഹായിയും അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂർ മലയംകളത്തിൽ വീട്ടിൽ ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വിവി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
വീടിനു പുറത്തിറങ്ങിയ എട്ടുമാസം ഗർഭിണിയായ യുവതിയെയടക്കം രണ്ടുപേരെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊലപ്പെടുത്തി, കുഞ്ഞിനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം തടഞ്ഞു, യുവതിയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ, കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള സൈന്യത്തിന്റെ കൊലവെറി തുടരുന്നു, അഭയാർഥി ക്യാംപുകളിൽ റെയ്ഡ്
യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണു ഷക്കീർ എത്തിയത്. പിന്നീട് തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. ഭർത്താവിനേയും ഭർതൃ വീട്ടുകാരേയും ഈ ചിത്രങ്ങൾ കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീൻ യുവതിയുടെ വീട്ടിലെത്തി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ഇതു മൊബൈലിൽ പകർത്തുകയും ചെയ്തു.
പിന്നീട് ഇക്കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.