പത്തനംതിട്ട: പ്രായപൂർത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സഹോദരിമാരായ 13, 12, ഒൻപതുവയസുള്ള കുട്ടികൾ കഴിഞ്ഞവർഷത്തെ സ്‌കൂൾ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മ ജോലിക്കു പോകുമ്പോൾ വീട്ടിലെത്തിയ 17-കാരൻ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.
അതേസമയം ബാലികാസദനത്തിൽ കഴിയുമ്പോൾ കൗൺസലിങ്ങിനിടെയാണ് മൂത്തകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ ശിശുക്ഷേമസമിതിയെ അറിയിച്ചു. പിന്നീട് മൂഴിയാർ പോലീസ് കേസ് രജിസ്റ്റർചെയ്തു. പത്തനംതിട്ട വനിതാ എസ്‌ഐ കെആർ ഷെമിമോൾ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. 17-കാരനോട് സഹോദരന്റെ സാന്നിധ്യത്തിൽ പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ 17 കാരനെ പിന്നീട് കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. പോലീസ് ഇൻസ്പെക്ടർ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.