ഗാസസിറ്റി: ഒരുനേരത്തെ അന്നത്തിനായി സഹായ വിതരണ കേന്ദ്രങ്ങളിലേക്കെത്തിയ പലസ്തീനികളെ സോംബികളെന്ന് വിളിച്ച് വെടിവയ്ക്കാൻ ആവശ്യപ്പെടുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗാർഡുകളുടെ വീഡിയോ പുറത്ത്. ഭക്ഷണത്തിനായെത്തിയ അഭയാർത്ഥികൾക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സഹായ ഏജൻസിയിൽ ജോലി ചെയ്യുന്ന ഗാർഡുകളാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 118 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും ഇതിൽ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് ഇസ്രയേൽ സൈന്യത്തിൻറെ പിന്തുണയുണ്ട്. ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ സംരക്ഷണയുണ്ടായിരുന്ന ഒരു മുൻ കരാറുകാരനാണ് വിവരം പുറത്ത് വിട്ടതെന്ന് ബിബിസിയും അസോസിയേറ്റ് പ്രസും റിപ്പോർട്ട് ചെയ്തു. വെടിയുതിർക്കുന്നതിന് മുമ്പ് ഗാർഡുകൾ പലസ്തീൻ അഭയാർത്ഥികളെ ‘അലഞ്ഞ് തിരിയുന്ന സോംബിക്കൂട്ട’ങ്ങളെന്ന് വിളിക്കുകയും വെടിവയ്ക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയുമായിരുന്നെന്നും മുൻ കരാറുകാരൻ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ഭക്ഷണത്തിനായി പ്രായമായവരും സ്ത്രീകളും കുട്ടികളുമായിരുന്നു വിതരണ കേന്ദ്രത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. ഭക്ഷണ വിതരണ കേന്ദ്രത്തിൽ നിന്നും പതുക്കെ നീങ്ങിയ നിരായുധരായ ഇവർക്കുനേരെ ഗാർഡുകൾ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Desperately seeking food – starving Palestinians 🇵🇸 instead are met with live ammunition and stun grenades at the US 🇺🇸 Israeli 🇮🇱 GHF aid distribution center
This video obtained by the Associated Press is the first time footage has been leaked from the contractors working at… https://t.co/HSLfcmjKlk pic.twitter.com/jexLZmvLq7
— Saad Abedine (@SaadAbedine) July 3, 2025