ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്..ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്…

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശരീരഭാരം ക്രമാതീതമായി കുറച്ചിരുന്നു.

ചിത്രത്തിന്റെ ചിത്രീകരണം ജോര്‍ദ്ദാനില്‍ ആരംഭിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് അടക്കമുള്ള ഷൂട്ടിംഗ് സംഘം കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തില്‍ തിരിച്ചെത്തിയത്. നജീബിന്റെ കഥ സിനിമയാകുമ്പോള്‍ ഹൃദയഹാരിയായ ചില രംഗങ്ങള്‍ ഒഴിവാക്കരുതെന്ന് പറയുകയാണ് ജീന അല്‍ഫോണ്‍സ. പോച്ചക്കാരി രമണി എന്ന ആടില്‍ ദാഹം ശമിപ്പിയ്‌ക്കേണ്ടി വരുന്ന നജീബിനെ ചിത്രത്തില്‍ കാണുമെന്ന് ഉറച്ചു വിശ്വസിക്കുകയാണെന്നാണ് ജീന കുറിയ്ക്കുന്നത്.

ജീനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം…

ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആന്മാര്‍ത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവന്‍ ഞെട്ടിയിരിയ്ക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വര്‍ത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന വായിക്കുന്ന ഒരു #ളമിബഴശൃഹ ആണ് ഞാനും. ഓരോ നിമിഷവും ആടുജീവിതം സ്‌ക്രീനില്‍ കാണാനായി ആകാംഷയിലുമാണ്. അനുദിനം മനുഷ്യനില്‍ നിന്നും ആടിലെയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടന്‍ എങ്ങിനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെന്‍ഷനും ഉണ്ട്.

ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ അത്രത്തോളം ഹൃദയ സ്പര്‍ശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളില്‍ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങള്‍. ഇനി ഒരിയ്‌ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വര്‍ഷങ്ങളോളം ഷണ്ഡന്‍ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവില്‍ അവനേറ്റവും പരിപാലിച്ച ‘പോച്ചക്കാരി രമണി’ എന്ന ആടില്‍ അവന്റെ ദാഹം ശമിപ്പിയ്‌ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ…

ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ടുതന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയില്‍ ശ്വാസം കെട്ടിക്കിടന്ന് വീര്‍പ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങള്‍. എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ് ഞാന്‍ കാത്തിരിയ്ക്കുന്നത് . അഥവാ ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്.

പക്ഷെ, ഞാന്‍ വിശ്വസിയ്ക്കുന്നത് മുംബൈ പോലീസ് ചെയ്യാന്‍ ധൈര്യവും ചങ്കൂറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്

ഒപ്പം കഥയുടെ പെര്‍ഫെക്ഷനു വേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും..?

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular