രാജ്യത്ത് 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കോവിഡ് ; മൊത്തം 7.5 ലക്ഷം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്19 കേസുകള്‍. 482 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി. ഇതില്‍ 2,64,944 എണ്ണം സജീവ കേസുകളാണ്. 4,56,831 പേര്‍ രോഗമുക്തി നേടി. 20,642 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 മൂലം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇതുവരെ 1,04,73,771 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. ഇന്നലെ മാത്രം 2,62,679 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. നിലവില്‍ 2,17,121 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. 1,18,558 പേര്‍ രോഗമുക്തി നേടി. 9,250 പേരാണ് മരിച്ചത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം89,313 ആണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,18,594 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 71,116 പേര്‍ രോഗമുക്തി നേടി. 45,842 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,636 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത് 1,02,831 പേര്‍ക്കാണ്. 3,165 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 25,449 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 74,217 പേര്‍ രോഗമുക്തി നേടി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular