മഠത്തില്‍ നിന്ന് പുറത്താക്കിയാലും സമരം തുടരും, ബിഷപിന്റെ ആരോപണം അടിസ്ഥാനരഹിതം:നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

കൊച്ചി: മഠത്തില്‍ നിന്ന് പുറത്താക്കിയാലും സഭയ്ക്കുള്ളില്‍ നിന്ന് സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരത്തിന് പിന്തുണയുമായി ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനില്‍ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി, ആര്‍എംപി പ്രവര്‍ത്തകര്‍ പ്രകടനമായി സമരവേദിയിലേയ്ക്ക് എത്തി. സിപിഎം നേതാവ് എംഎം ലോറന്‍സ്, കവയിത്രി സുഗതകുമാരി, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍, ബിപെി നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എ എം രാധാകൃഷ്ണന്‍, ജനതാദള്‍ നേതാക്കളായ എം വി ശ്രേയാംസ് കുമാര്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ആര്‍എംപി നേതാവ് കെ കെ രമ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവരും പിന്തുണയുമായി എത്തി.

തിരുവനന്തപുരത്തെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത വി എം സുധീരന്‍ ഡിജിപിയും ഐജിയും ചേര്‍ന്നാണ് കേസ് അട്ടിമറിച്ചത് എന്ന് ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular