കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗ കേസുകളിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം വർധിക്കുന്നു. ലഹരി ഇടപാടുകാർ സ്കൂൾ വിദ്യാർത്ഥികളെ മനഃപൂർവം ലക്ഷ്യമിടുന്നതായും അന്വേഷണ ഉദ്യോഗ സ്ഥർ വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 2022 മുതൽ മയക്കു മരുന്ന് കടത്തിയതിന് പ്രായപൂർത്തിയാകാത്ത 134 പേരെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാർ നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് പ്രായ പൂർത്തിയാകാത്തവരെ കെണിയിൽ പെടു ത്തുന്നത്.
2022 മുതൽ എൻഡിപിഎസ് ആക്ട് പ്രകാ രം പ്രായപൂർത്തിയാകാത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വർധന ഉണ്ടാ യതായി ഉദ്യോഗസ്ഥർ പറയുന്നു. 2021ൽ 23 എൻഡിപിഎസ് കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. 2022ൽ ഇത് 40 ആയി ഉയർന്നു. 2023ൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ 39 എൻഡിപിഎസ് കേസു കൾ രജിസ്റ്റർ ചെയ്തു. 2024ൽ കേസുകളുടെ എണ്ണം 55 ആയി. ഈ വർഷമാകട്ടെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ പ്രായപൂർ ത്തിയാകാത്തവർക്കെതിരെ 36 എൻഡി പിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ 86 പ്രായപൂർ ത്തിയാകാത്തവരെ ശിക്ഷിച്ചു. ഒരാൾ മാ ത്രം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.