മലപ്പുറം: സഹോദരിയുമായി വഴിക്കിട്ടതിനു മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി. വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്ററോളം നടന്ന് കുട്ടി പോലീസ് സ്റ്റേഷൻ എന്ന് കരുതി എത്തിയത് ഫയർ സ്റ്റേഷനിൽ. ഫയർ സ്റ്റേഷൻ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി പിതാവിനേയും കൂട്ടി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
ഇതാണ് യൂസഫലി…!!! 25,000 തൊഴിലവസരം, ലുലു ഗ്രൂപ്പിൻ്റെ 5000 കോടിയുടെ നിക്ഷേപം, വമ്പൻ പ്രഖ്യാപനങ്ങൾ…!!! കൂടാതെ മറ്റ് കമ്പനികളും കേരളത്തിൽ വൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു…
സംഭവം ഇങ്ങനെ- സഹോദരിയുമായി രണ്ടാംക്ലാസുകാരൻ വഴക്കിട്ടിരുന്നു. ഇതിന്റെ പരിഭവം മാതാവിനോട് പറഞ്ഞുവെങ്കിലും മാതാവ് കുട്ടിയെ വഴക്കുപറയുകയായിരുന്നു. ഇതിന്റെ വിഷമത്തിൽ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിയതാണ് കുട്ടി. ഇരുമ്പുളിയിൽ നിന്ന് കാൽനടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയിൽ എത്തുകയായിരുന്നു.
പോലീസ് സ്റ്റേഷൻ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടി ചെന്ന് കയറിയത്. ‘ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു’ വെന്ന് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരമറിയിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീട്ടുകാരെ വിവരമറിയിക്കാൻ സാധിച്ചു. പിതാവെത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. കുട്ടി ഇത്തരത്തിൽ ഇറങ്ങിപ്പുറപ്പെട്ട കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിതാവിന് ഫോൺ വന്നപ്പോഴാണ് കുട്ടി വീടുവിട്ടു പോയ കാര്യം മാതാപിതാക്കൾ അറിയുന്നത്.