ഒറ്റക്കുതിപ്പ്..!!! 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 40,425 പേര്‍ക്ക്

രാജ്യത്തെ കോവിഡ്19 ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി. 24 മണിക്കൂറിനിടെ 681 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. നിലവില്‍ രാജ്യത്ത് 3,90,459 സജീവ കേസുകളുണ്ട്. 7,00,087 പേര്‍ രോഗമുക്തി നേടി. 27,497 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം 1,40,47,908 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,56,039 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. 3,10,455 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 11,854 പേര്‍ മരിച്ചു. 1,69,569 പേര്‍ രോഗമുക്തി നേടി. 1,29,032 സജീവകേസുകളാണുള്ളത്.

ആന്ധ്ര പ്രദേശില്‍ ഇന്നലെ 5041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 56 പേര്‍ ഇന്ന് മരിച്ചു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 26,118 ആയി. ആകെ മരണം 642. ആകെ രോഗബാധിതര്‍ 49650.

രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍. 1,70,693 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,481 പേര്‍ മരിച്ചു. 1,17,915 പേര്‍ രോഗമുക്തി നേടി. 50,297 സജീവ കേസുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,628 പേര്‍ മരിച്ചു. 1,03,134 പേര്‍ രോഗമുക്തി നേടി. 16,031 സജീവകേസുകളാണ് ഡല്‍ഹിയിലുള്ളത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular