കുഞ്ഞനന്തനെന്ന ‘ മനുഷ്യ സ്‌നേഹി’ യെ പുകഴത്തിക്കഴിഞ്ഞെങ്കില്‍ ഇതൊന്ന് വായിച്ച് നോക്കൂ.. കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. രമ. കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചരണയുദ്ധം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത് സഹതാപമുണ്ടാക്കുന്ന കാഴ്ചയാണെന്നും രമ പറയുന്നു.

ടിപി വധത്തിന്റെ ഉള്ളുകളികള്‍ അറിയുന്ന ആര്‍ക്കും കുഞ്ഞനന്തനോടുള്ള പാര്‍ട്ടിയുടെ കടപ്പാട് മനസിലാകുമെന്നും വിധിന്യായത്തിലെ ഫോണ്‍വിളി പട്ടിക പങ്കുവച്ച് രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ടിപിയെ വധിക്കുന്നിനു മുന്‍പ് ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായും കുഞ്ഞനന്തന്‍ ഏഴുതവണ സംസാരിച്ചുവെന്നും ഫോണ്‍വിളി പട്ടികയില്‍ ഉണ്ട്.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം….

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ!!

follow us: pathram online..

Similar Articles

Comments

Advertismentspot_img

Most Popular