വിമാനത്തിലെ ശുചിമുറിയില്‍ രഹസ്യമായി പ്രസവിച്ച ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു; യുവതിയുടെ കൊടുംക്രൂരത ഇങ്ങനെ…

അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ രഹസ്യമായി പ്രസവിച്ചശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച യുവതി പിടിയില്‍. ഇന്തോനേഷ്യന്‍ പൗരയായ ഹാനി വെസ്റ്റ്(37) എന്ന യുവതിയാണ് ഇൗ കൊടുംക്രൂരത നടത്തിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് പ്ലാസ്്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. വിമാനത്തിനുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയായിരിന്നു. ഇവരെ ഇന്തോനേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനം ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിമാനത്തിലെ യാത്രക്കാരിയും കഴിഞ്ഞ നാലു വര്‍ഷമായി അബുദാബിയില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു ഇവര്‍. ശനിയാഴ്ച ജക്കാര്‍ത്തയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഹാനി രഹസ്യമായി പ്രസവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പ്രസവത്തിന് ശേഷം ഇവര്‍ക്ക് രക്തസ്രാവമുണ്ടാവുകയും ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി ഓക്സിജന്‍ മാസ്‌ക് നല്‍കി. തുടര്‍ന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്തു. ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം സ്ത്രീയെ പരിശോധിക്കുകയും ഇവിടെ ഇറക്കുകയുമായിരുന്നു. ഹാനി ഇല്ലാതെയാണ് വിമാനം ഒരു മണിക്കൂറിനു ശേഷം ജക്കാര്‍ത്ത വിട്ടത്. പിന്നീട് വന്ന വിമാനത്തിലാണ് ഹാനി ജക്കാര്‍ത്തയിലെത്തിയത്. ശുചീകരണ ജോലിക്കാരാണ് വിമാനത്തിലെ ശുചിമുറിയിലെ വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇത് യുവതി ഉപേക്ഷിച്ച കുഞ്ഞാണെന്നാണ് പൊലീസിന്റെ നിഗമനം.

Similar Articles

Comments

Advertismentspot_img

Most Popular