ദിവ്യയുടെ അറംപറ്റിയ വാക്കുകൾ…!!! ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം’….!! നവീൻ ബാബുവിൻ്റെയും ദിവ്യയുടെയും കാര്യത്തിൽ പിന്നീട് അത് തന്നെ സംഭവിച്ചു… ഭാവി മന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന് താത്കാലിക വിരാമം…

കൊച്ചി: ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാനിപ്പോൾ നിങ്ങളോട് പറയുന്നത്’. എഡിഎം കെ.നവീൻ ബാബുവിനെ അപഹസിച്ച്, യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരിയാണിത്. അക്ഷാരാർത്ഥത്തിൽ ഇതാണ് പിന്നീട് സംഭവിച്ചത്. നവീൻ ബാബുവിൻ്റെ കാര്യത്തിലും പി.പി. ദിവ്യയുടെ കാര്യത്തിലും. അറംപറ്റിയ വാക്കുകൾ പോലെയായി, ദിവ്യയുടെ അവസാനത്തെ പൊതുപ്രസംഗം. അത് രണ്ടു പെൺമക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തതിനൊപ്പം, പി.പി.ദിവ്യ എന്ന നേതാവിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും താൽക്കാലിക വിരാമമിട്ടു എന്നുതന്നെ പറയാം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുന്നെന്ന് വ്യാഴം രാത്രി 10.10ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ഇറങ്ങുന്നതുവരെ എല്ലാവരും ചോദിച്ചിരുന്നു: ദിവ്യയെ മാറ്റുമോ? രാജിവയ്ക്കുമോ?… രാവിലെ നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ദിവ്യയുടെ കാര്യത്തിലൊരു തീരുമാനമെടുത്തിരുന്നില്ല. എന്നാൽ, എഡിഎമ്മിന്റെ മരണത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെ പാർട്ടിയും കൈവിട്ടു. 36ാം വയസ്സിലാണ് ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത്തെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനിൽനിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുൻപുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു.

മോദി വരുന്നതിനായിരുന്നു താൽപര്യം…!! നല്ല അയൽക്കാരായി ജീവിക്കാം..!! ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണം: നവാസ് ഷെരീഫ്

സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ‘കേരളത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റും’ എന്നാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പുരസ്കാരങ്ങൾ വാരിക്കൂട്ടിയെങ്കിലും ഒടുവിൽ വിവാദച്ചുഴിയിൽപെട്ട് രാജിവയ്ക്കേണ്ടിവന്നു ദിവ്യയ്ക്ക്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ, എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർപഴ്സനായതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയർന്നതും വളരെ വേഗത്തിലാണ്. ഭാവിയിൽ എംഎൽഎയും മന്ത്രിയും വരെ ആയേക്കാമെന്ന് പലരും വിലയിരുത്തിയ നേതാവിന് വാക്കിൽ പിഴച്ച് പടിയിറങ്ങേണ്ടി വരുന്നു.

എല്ലാം കലക്ടറുടെ തലയില്‍..!!! ജില്ലാ കലക്ടറാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ…!! മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു…!! ഫയലുകള്‍ താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്…!! അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല.., ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ അടക്കം വീട്ടിലുണ്ട്….

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

P.P. Divya former Kannur District Panchayat President resigns following a controversial speech targeting M.K. Naveen Babu. The CPM removed Divya from her position citing her inflammatory remarks that sparked public outcry. This incident marks a setback for the rising political leader.
Kannur News Kerala News Local Top Story

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7