എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനം; 30 വയസ്സുകാരി അറസ്റ്റിൽ

വിജയവാഡ: എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പ്രദേശത്തുതാമസിക്കുന്ന 15 വയസ്സുകാരനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാലനഗറില്‍നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രത്യേകസംഘത്തെ നിയോഗിച്ചാണ് പോലീസ് കേസില്‍ അന്വേഷണം നടത്തിയത്.

ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി നേരത്തെയും സ്വന്തം വീട്ടില്‍വച്ച് പലതവണ കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. തുടര്‍ന്ന് പതിനഞ്ചുകാരനൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനുമാണ് കുട്ടിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular