ഗല്‍വാന്‍ പുഴ സൈനികര്‍ക്കു നേരെ തുറന്നു വിട്ടും ചൈനയുടെ ചതി

ന്യൂഡല്‍ഹി: ഗല്‍വാന്‍ പുഴയിലെ ജലപ്രവാഹവും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയില്‍നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിര്‍ത്തിയശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ അതു തുറന്നു വിട്ടതായാണു സൂചന. ചര്‍ച്ചയിലെ ധാരണയുടെ ഭാഗമായി പട്രോള്‍ പോയിന്റ് 14ലെ ചൈനീസ് ടെന്റ് നീക്കം ചെയ്തിട്ടുണ്ടോ എന്നു നോക്കാനാണ് ഇന്ത്യന്‍ സൈനികര്‍ എത്തിയത്. ഇരുരാജ്യത്തെയും സൈനികര്‍ ഏറ്റുമുട്ടുമ്പോള്‍ പുഴയില്‍ ശക്തമായ ജലപ്രവാഹമുണ്ടായി. വെള്ളത്തില്‍ വീണും ഇന്ത്യന്‍ സൈനികര്‍ക്ക് അപകടമുണ്ടായി.

ചൈനീസ് പ്രതിരോധം മറികടന്ന് ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി

സംഘര്‍ഷമുണ്ടാകുന്ന 15നു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ചൈനീസ് ഭാഗത്തു വെള്ളം തടഞ്ഞിരുന്നതായി പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ജൂണ്‍ 9ലെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് 16ലെ ദൃശ്യത്തില്‍ പുഴയില്‍ വെള്ളം കാണാം.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈനികരെ ആക്രമിക്കാനുള്ള പദ്ധതി ചൈന തയാറാക്കിയിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളാണിത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular