മദ്യലഹരിയിൽ ഭാര്യയേയും മൊബൈൽ ഫോണിൽ ഓൺ ലൈൻ പഠനം നടത്തിയ മകളെയും മർദിച്ച യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് തൂങ്ങി മരിച്ചു

കഴക്കൂട്ടം: മദ്യലഹരിയിൽ ഭാര്യയേയും മൊബൈൽ ഫോണിൽ ഓൺ ലൈൻ പഠനം നടത്തിയ മകളെയും മർദിച്ച യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനിൽ ജെ.എസ്. രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

മദ്യലഹരിയിൽ ശനിയാഴ്ച വൈകീട്ട് മകളുടെ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോൺ എടുത്ത് കിണറ്റിൽ എറിഞ്ഞ ശേഷം ഭാര്യയെയും എട്ടാം ക്ലാസ് വിദ്യാർഥിയായ മകളെയും ഇയാൾ മർദിച്ചു എന്നാണ് പൊലീസിന് ലഭിച്ച പരാതി. സംഭവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ ഭാര്യയും മകളും കാര്യവട്ടത്തെ ഒരു അഭയ കേന്ദ്രത്തിൽ രാത്രി കഴിച്ചുകൂട്ടി .

ഇന്നലെ രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ സിഐ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം സിഐയെ ഫോണിൽ തിരിച്ച് വിളിച്ച് താൻ അങ്ങോട്ട് വരുന്നില്ലെന്നും മറിച്ച് തൂങ്ങിമരിക്കാൻ പോവുകയാണെന്നും രജുകുമാർ അറിയിച്ചു. ഉടൻ തന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാൾ തൂങ്ങിയ നിലയിലായിരുന്നു. പൊലീസ് വാഹനത്തിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular