24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2293 പുതിയ കോവിഡ് കേസുകള്‍, 1218 പേര്‍ മരിച്ചു

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 2293 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,336 ആയി. 1218 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്.

രാജ്യത്ത് ഇപ്പോള്‍ 26,167 പേരാണ് ചികിത്സയിലുള്ളത്. 9950 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 11,506 ആയി. 485 പേര്‍ മരിച്ചു. 1879 പേര്‍ക്കാണ് അസുഖം ഭേദമായത്. ഗുജറാത്ത് (4721), ഡല്‍ഹി (3738), ആന്ധ്രാപ്രദേശ് (1463), മധ്യപ്രദേശ് (2719), രാജസ്ഥാന്‍ (2666), തമിഴ്‌നാട് (2526), തെലങ്കാനാ(1039), ഉത്തര്‍പ്രദേശ് (2328) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. മേയ് 17 വരെയാണ് രാജ്യത്തെ മൂന്നു സോണുകളായി തിരിച്ചുകൊണ്ടുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍

Similar Articles

Comments

Advertismentspot_img

Most Popular