മാന്ദാമംഗലം പള്ളിയില്‍ പ്രവേശിച്ചത് യതീഷ് ചന്ദ്രയുടെ അറിവോടെയെന്ന് ഓര്‍ത്തഡോക്‌സ് സഭ

തൃശൂര്‍: ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ മാന്ദാമംഗലം പള്ളിയില്‍ പ്രവേശിച്ചത് എസ്.പി യതീഷ് ചന്ദ്രയുടെ അറിവോടെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

‘നിങ്ങള്‍ പള്ളിയുടെ മുന്നിലേക്ക് പോകുക, അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ തടയും. അപ്പോള്‍ സ്വാഭാവികമായും അതിന്റെ ചിത്രമെടുക്കാം. അത് കോടതിയില്‍ ഹാജരാക്കി സുരക്ഷ ആവശ്യപ്പെടാമെന്ന് എസ്.പി. യതീഷ് ചന്ദ്ര പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇവിടെ പോലീസ് കൃത്യവിലോപം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടുദിവസം സമാധാനത്തോടെ ഉപവാസം നടത്തിയതാണ്. രാത്രി എന്നെ കാണാന്‍ വന്നവര്‍ ഒരുമിച്ച് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് എഴുന്നേറ്റപ്പോള്‍ പള്ളിക്കുള്ളില്‍ നിന്ന് കല്ലേറുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular