ഹൃദയഭൂമി ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതില്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാണ് ബിജെപി അടക്കിഭരിച്ചത്. ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ്.
2013ല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു ഡിസംബര്‍ എട്ടിനാണ് രാജസ്ഥാന്‍ കൂടി പിടിച്ചടക്കി ബിജെപി വന്‍മുന്നേറ്റം തുടങ്ങിയത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്രമോദി തന്നെ എന്ന് ഊട്ടിയുറപ്പിച്ച ഫലമായിരുന്നു അത്. ഏറ്റവും സജീവമായി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പറഞ്ഞുകേട്ട ശിവ്!രാജ് സിംഗ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി വീണ്ടും ഒതുക്കി മോദി ബിജെപിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മോദിക്കേറ്റ കനത്ത തിരിച്ചടിയാണിത്. അന്നത്തെ പ്രതാപശാലിയായ മോദിയല്ല ഇന്ന്. ഇന്ത്യയുടെ ഹൃദയം ബിജെപിയ്ക്ക് നഷ്ടമായിരിക്കുന്നു.
അതേസമയം ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കോണ്‍ഗ്രസിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല. ദേശീയ രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അതീവ പ്രാധാന്യമുണ്ട്. നിയസഭാ തെരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡ് ലോക്‌സഭയിലും തുടരുന്നതാണ് രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ഛത്തീസ്ഗഡിന്റേയും ചരിത്രം. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം 65 ലോക്‌സഭാ സീറ്റുകളുണ്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇതില്‍ 62 സീറ്റുകളും വിജയിച്ചത് ബിജെപിയാണ്. അന്നത്തെ മേധാവിത്വം ഇക്കുറി ബിജെപി ആവര്‍ത്തിക്കില്ലെന്ന കാര്യത്തില്‍ സംശയമില്ല.
എന്തുകൊണ്ടും സമീപകാല ഇന്ത്യന്‍ ചരിത്രത്തിലെ സവിശേഷമായൊരു രാഷ്ട്രീയ സ്ഥിതിവിശേഷത്തിന്റെ കാലത്താണ് രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സെമിഫൈനല്‍ കഴിഞ്ഞിരിക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular