വൈദികരുള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ധിക്കുന്നു; പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍: വൈദികരുള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുതിര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു. വത്തിക്കാനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 21 മുതല്‍ 24 വരെയാണ് സമ്മേളനം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ദിനാള്‍ സംഘത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം.

ഒമ്പത് കര്‍ദിനാള്‍മാര്‍ ഉള്‍പെട്ട സംഘം കഴിഞ്ഞ മൂന്നുദിവസം വത്തിക്കാനില്‍ നടത്തിയ പ്രത്യേക യോഗത്തിനുശേഷമാണ് ബിഷപ്പുമാരുടെ സമ്മേളനം വിളിക്കണമെന്ന് മാര്‍പാപ്പയോട് ആവശ്യപ്പെട്ടത്. അമേരിക്ക, ജര്‍മനി ചിലി, ഓസ്ട്രേലിയതുടങ്ങിയ രാജ്യങ്ങളില്‍ വൈദികകര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ നിരവധിയാണ്. ലൈംഗിക പീഡനക്കേസുകള്‍ സഭയക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് അടിയന്തര സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്.

അതേസമയം വൈദികരുള്‍െപ്പട്ട ലൈംഗികപീഡനക്കേസുകള്‍ സംബന്ധിച്ച ജര്‍മന്‍ മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ക്കാന്‍ മാര്‍പ്പാപ്പ തീരുമാനിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ജര്‍മനിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 പേര്‍ വൈദികരുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1670 വൈദികരാണ് പ്രതിസ്ഥാനത്തുളളത്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ 301 വൈദികര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

വാഷിങ്ടണ്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാറികിനെതിരായ പരാതികളില്‍ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular