സെറ്റിലിരുന്ന് ആ മഹാനടന്‍ കഴിച്ചത് വോഡ്കയും പച്ചമുളകും..!!! അന്നത്തെ അദ്ദേഹത്തിന്റെ സ്‌റ്റേറ്റ്‌മെന്റ് വല്ലാതെ വേദനിപ്പിച്ചു ലാല്‍ ജോസ്

സിനിമാ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ്. മലയാളത്തിന്റെ മഹാ നടന്‍ തിലകനുമായുള്ള ഒരു അനുഭവമാണ് ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുന്നത്. ‘രണ്ടാം ഭാവം’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ തിലകനെ താന്‍ അസ്വസ്ഥനായി കാണപ്പെട്ടു, ലൊക്കേഷനില്‍ ഉച്ച ഭക്ഷണത്തിന് പകരം വേദന ശമിക്കാന്‍ മദ്യം കഴിച്ചു കൊണ്ടിരുന്ന തിലകന്‍ കാലിനു സുഖമില്ലാത്ത നിലയിലായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.

രണ്ടാം ഭാവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ തിലകന്‍ ചേട്ടന്റെ കാലിലെ നീര് താന്‍ ശ്രദ്ധിച്ചിരുന്നു. അത് തന്നെ വല്ലാതെ ഭയപ്പെടുത്തി, ഉച്ചഭക്ഷണ സമയത്ത് തിലകന്‍ ചേട്ടന്‍ ഗ്ലാസില്‍ വെള്ളം കുടിക്കുന്നത് കണ്ടു, ഒരു പച്ചമുളകും കടിക്കുന്നു. പിന്നീടാണ് അത് വോഡ്കയാണെന്ന് മനസിലായത്. കാലിലെ നീര് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ആശുപത്രിയില്‍ പോകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അല്‍പം ഹാര്‍ഡായിട്ടായിരുന്നു അദ്ദേഹം പെരുമാറിയത്.

തിലകന്‍ ചേട്ടന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നതിന് മുന്‍പ് ലൊക്കേഷനിലുണ്ടായിരുന്ന നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ മാതാപിതാക്കളോട് ഞാന്‍ കാര്യം പറയുകയും അവര്‍ തിലകന്‍ ചേട്ടനോട് ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടു മാസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സെറ്റിലേക്ക് തിരിച്ചെത്തിയത്.

പക്ഷെ തിലകന്‍ ചേട്ടന്റെ അന്നത്തെ ഒരു സ്റ്റേറ്റ്മെന്റ് എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ‘സിനിമയ്ക്കായി തന്നെ ലാല്‍ ജോസ് ഏറെ സ്ട്രെയിന്‍ ചെയ്യിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമൊക്കെ ചെയ്തെന്നായിരുന്നു’, ഒരു അഭിമുഖ പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്, പക്ഷെ അത് എന്നെ അത്രത്തോളം വേദനിപ്പിച്ചു, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ഞാന്‍ കഴിവതും അദ്ദേഹത്ത സംരക്ഷിക്കുന്ന രീതിയില്‍ ചിത്രീകരണം മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിച്ചത്.-ലാല്‍ ജോസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular