അശ്ലീല ദൃശ്യം കാണിച്ച് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചു; പിന്നീട് സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ബന്ധുവായ വിദ്യാര്‍ഥി പിടിയില്‍

അടൂര്‍: സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കത്തി കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ ബന്ധുവായ വിദ്യാര്‍ഥി അറസ്റ്റില്‍. മാതാവ് മരിച്ച, പിതാവ് വിദേശത്തായ കുട്ടികള്‍ക്ക് നേരെയാണ് പീഡനം നടന്നത്. ഡിവൈ.എസ്.പി: ആര്‍. ജോസ്, ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടികളുടെ അടുത്ത ബന്ധുവാണു പ്രതി.

2016 ഒക്ടോബര്‍ മുതലാണ് പീഡനം തുടങ്ങിയത്. കുട്ടികളുടെ മാതാവ് രോഗം ബാധിച്ച് ചികില്‍സാ സൗകര്യാര്‍ഥം വാടകവീട്ടില്‍ താമസിക്കുമ്പോഴായിരിന്നു പീഡനം. എതിര്‍ത്തപ്പോള്‍ കത്തി കഴുത്തില്‍വച്ചും തലയിണ മുഖത്ത് അമര്‍ത്തിയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി 12 വയസുള്ള പെണ്‍കുട്ടിയും 11 വയസുള്ള ആണ്‍കുട്ടിയും ചൈല്‍ഡ് ലൈന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. അശ്ലീലദൃശ്യങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നാലെ ഇളയ സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

കുട്ടികളുടെ ക്യാന്‍സര്‍ ബാധിതയായ മാതാവ് കഴിഞ്ഞ ഡിസംബറില്‍ മരിച്ചു. പിതാവ് വിദേശത്തായിരുന്നു. നാട്ടിലെത്തിയ പിതാവ് പെണ്‍കുട്ടിയെ തകഴിയിലെ ഒരു ആശ്രമത്തിലും ആണ്‍കുട്ടിയെ കോഴിക്കോട് താമരശേരിയിലുള്ള സഹോദരിയുടെ വീട്ടിലുമാക്കി. ആശ്രമത്തിലെ കന്യാസ്ത്രീകളോടു പെണ്‍കുട്ടിയാണ് പീഡന വിവരം പറഞ്ഞത്. ഇക്കാര്യം ആശ്രമ അധികൃതര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടികളെ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. കഴിഞ്ഞ മാസം 22 ന്‌ െചെല്‍ഡ് ലൈന്‍ അധികൃതര്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടെ കേസെടുത്തു. സംഭവം നടന്നത് അടൂര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കഴിഞ്ഞ അഞ്ചിന് അടൂര്‍ ഇന്‍സ്പെക്ടര്‍ക്കു കേസ് കൈമാറി. മംഗലാപുരം സിറ്റി കോളജില്‍ ഫിസിയോ തെറാപ്പി കോഴ്സ് പഠിക്കുകയാണു പ്രതി. കഴിഞ്ഞ 11ന് മംഗലാപുരത്തുനിന്ന് നാട്ടിലേക്കു തിരിച്ചുവെന്നു പറയുന്ന പ്രതിയെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

വ്യാഴാഴ്ച െവെകിട്ട് തൃശൂരില്‍നിന്നു തിരുവനന്തപുരത്തിനുള്ള ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ പ്രതി കയറിയതായി ഡിവൈ.എസ്.പിക്ക് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ആലപ്പുഴ സ്റ്റേഷനില്‍ കാത്തുനിന്നിരുന്ന എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമം, ജുവെനെല്‍ ജസ്റ്റിസ് ആക്ട്, ഇന്‍ഡ്യന്‍ ശിക്ഷനിയമം പ്രകാരവുമാണ് കേസെടുത്തത്. എസ്.ഐ ലീലാമ്മ, എ.എസ്.ഐ മാരായ രതീഷ്, സജീവ്, എസ്.സി.പി.ഒ: ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. അതേസമയം, കുടുംബത്തിലെ വസ്തുത്തര്‍ക്കത്തിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നു പ്രതി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular