മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പൊലിസ് കസ്റ്റഡിയില്‍

കോഴിക്കോട്: ആശ്രിത നിയമനത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ സി.പി.എം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് പരാതിക്കാരി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ കോഴിക്കോട് കസബ പോലീസ് തയ്യാറായിരുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ഈ കേസിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് എസ്.ഐ സ്റ്റേഷന്‍ വിടുകയായിരുന്നു.

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേര് പറഞ്ഞായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. രണ്ടര ലക്ഷം രൂപ പല തവണയായി പി.സതീശന്‍ കൈപ്പറ്റിയിരുന്നതായി പരാതിക്കാരി ആരോപിച്ചിരുന്നു. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു സതീശന്‍ പണം

Similar Articles

Comments

Advertismentspot_img

Most Popular