അവര്‍ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കാനും തന്നെ സ്പര്‍ശിക്കാനും തുടങ്ങി!!! തൊഴിലുടമയായ 45കാരി പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി 17കാരന്‍

ചെന്നൈ: 45കാരിയായ മുന്‍ തൊഴിലുടമ പീഡിപ്പിച്ചുവെന്ന പരാതിയുമായി മലയാളിയായ 17കാരന്‍. തമിഴ്നാട്ടിലെ വിര്‍ഗംപക്കത്താണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മലയാളി പയ്യനാണ് ഇര. ഒരു സ്റ്റുഡിയോവില്‍ പാര്‍ട് ടൈം ഡബ്ബിംഗ് വോയിസ് ഓവര്‍ ജോലി ചെയ്തിരുന്ന കൗമാരക്കാരനെ 45കാരിയായ തൊഴിലുടമ ലൈംഗികമായി ഉപദ്രവിച്ചുവെന്നണ് പരാതി.

ചൈല്‍ഡ് ലൈനിനെ കൗമാരക്കാരന്‍ പരാതി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യവയസ്‌കയും ഭര്‍ത്താവും നടത്തുന്ന ഡബ്ബിംഗ് സ്റ്റുഡിയോവില്‍ ജീവനക്കാരനായിരുന്നു പതിനേഴുകാരന്‍. കേരളത്തില്‍ മൂന്നു വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെയാണ് ദമ്പതികളെ പരിചയപ്പെട്ടത്. വിദ്യാഭ്യാസവും മറ്റു ചെലവുകളും വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

അവരുടെ സ്റ്റുഡിയോവില്‍ ജോലി ചെയ്യുന്നതിന് പണവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്ത്രീയുടെ സ്വഭാവം മാറുകയും അവര്‍ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചും ഇടയ്ക്ക് സ്പര്‍ശിക്കുവാനും തുടങ്ങിയെന്ന് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ആരോപണ വിധേയ. അവരുടെ ആവശ്യങ്ങള്‍ താന്‍ നിഷേധിച്ചതോടെ അവര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.

തന്റെ അലമാരയില്‍ ഗര്‍ഭനിരോധന ഉറകളുടെ കവറുകള്‍ വച്ച് ചിത്രം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിലുള്ള അമ്മയെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. അതേസമയം, കൗമാരക്കാരന്‍ തങ്ങളുടെ വീട്ടുജോലിക്കാരിയോട് അപമര്യദയായി പെരുമാറിയെന്നും അവര്‍ പരാതിപ്പെട്ടപ്പോള്‍ അവനെ വഴക്കുപറയുക മാത്രമാണ് ചെയ്തതെന്നും ദമ്പതികള്‍ പറയുന്നു.

എന്നാല്‍ അവന്‍ അത് നിഷേധിച്ചു. അന്നു മുതല്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. അവന്റെ മുറി പരിശോധിച്ചപ്പോഴാണ് കോണ്ടം അടക്കമുള്ള സാധനങ്ങള്‍ ലഭിച്ചത്. അതേതുടര്‍ന്ന് ഉടന്‍ തന്നെ പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ 17ന് ഇവരുടെ പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇരുകൂട്ടരും പരാതിയുമായി എത്തിയതോടെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Similar Articles

Comments

Advertismentspot_img

Most Popular