‘സെക്സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി… പണത്തിന് വേണ്ടിയല്ല, നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നതെന്ന് ഞാന്‍ പറഞ്ഞു’; ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്ലേബോയ് മോഡല്‍

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ശാരീരികബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്ലേബോയി മാഗസിന്‍ മോഡല്‍ കാരെന്‍ മക്ഡൗഗല്‍ ആണ് രംഗത്തുവന്നിരിക്കുന്നത്. ട്രംപുമായി 2006 ല്‍ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് കാരെന്റെ വെളിപ്പെടുത്തല്‍. മെലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചതെന്നും കാരെന്‍ പറയുന്നു. അതേസമയം തെറ്റായ വാര്‍ത്തയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മക്ഡൗഗലുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ട്രംപും പറഞ്ഞു.

അമേരിക്കന്‍ മാഗസിനായ ദി ന്യൂയോര്‍ക്കര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. 2006 ജൂണിലാണ് ട്രംപും മക്ഡൗഗലും ആദ്യമായി കണ്ടുമുട്ടുന്നത്. പ്ലേബോയി പാര്‍ട്ടിയില്‍വച്ചാണ് ട്രംപ് ആദ്യമായി തന്നെ കണ്ടതെന്ന് ഇവര്‍ പറയുന്നു. മക്ഡൗഗലിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച് തുടങ്ങിയ ബന്ധം 9 മാസത്തോളം നീണ്ടു നിന്നു. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 82,500 യുഎസ് ഡോളര്‍ നല്‍കിയെന്നും ആരോപിക്കുന്നു.

മക്ഡൗഗലിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ വിവരങ്ങള്‍ സുഹൃത്ത് ജോണ്‍ ക്രോഫോര്‍ഡ് ആണ് മാഗസിന് നല്‍കിയത്. അതില്‍ മക്ഡൗഗല്‍ പറയുന്നത് ഇങ്ങനെ: ”ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരുന്നു. പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. സെക്സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി. ഞാന്‍ അദ്ദേഹത്തെ നോക്കി.എനിക്ക് സങ്കടം വന്നു. പണം വേണ്ടെന്നും ഞാന്‍ അത്തരത്തിലുള്ളൊരു പെണ്ണല്ലെന്നും പറഞ്ഞു. നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നത്, അല്ലാതെ പണത്തിന് വേണ്ടിയല്ലെന്ന് ഞാന്‍ പറഞ്ഞു. നീ പ്രിയപ്പെട്ടവളാണെന്ന് ട്രംപ് എന്നോട് പറഞ്ഞു.

ബിവര്‍ലി ഹില്‍ ഹോട്ടലിലെ പ്രൈവറ്റ് ബംഗ്ലാവില്‍ വെച്ചായിരുന്നു തങ്ങളുടെ ആദ്യ ഡേറ്റ് എന്ന് മക്ഡൗഗല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular