എവിടെയാടാ തലവെട്ടുമെന്ന് പറഞ്ഞവര്‍…. അലാവുദീന്‍ ഖില്‍ജി എത്തിയത് പത്മാവതിയുടെ കൈപിടിച്ച്: ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

‘പത്മാവത്’ സിനിമയില്‍ പത്മാവതിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും പ്രണയം സിനിമയിലുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങള്‍. പക്ഷേ ഇതൊന്നുമല്ല സിനിമയെന്നും, മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ലെന്നും പ്രിവ്യൂ കണ്ടവര്‍ പറഞ്ഞു. പക്ഷേ ഈ ആക്രമണങ്ങള്‍ക്കിടയിലും പതറാതെ നിന്ന പത്മാവതിയെയും അലാവുദിന്‍ ഖില്‍ജിയെയുമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ശക്തമായ നിലപാടുകളോടെയാണ് ഇരുവരും മുന്നോട്ട് പോയത്.

ഇപ്പോഴിതാ തലകൊയ്യുമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പ്രിയകാമുകിയുടെ കൈപിടിച്ച് തലയുയര്‍ത്തിതന്നെ ഖില്‍ജിയായി ജീവിച്ച രണ്‍വീര്‍ വന്നു. ഭീഷണികളുടെ മുഴുവന്‍ വായടപ്പിക്കുന്നതായി ആ വരവ്. അത്രയും ഗാംഭീര്യത്തോടെയായിരുന്നു തൂവെള്ള വസ്ത്രത്തില്‍ സൂപ്പര്‍ ജോഡി എത്തിയത്.ചിത്രം റിലീസ് ചെയ്യുന്നതു വരെ ഒരുമിച്ച് പ്രത്യക്ഷപ്പെടരുതെന്ന് ഇരുവര്‍ക്കും അണിയറ പ്രവര്‍ത്തകരുടെ നിര്‍ദേശം ഉണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇന്നലെ മുംബൈയില്‍ നടന്ന പ്രിവ്യു ചടങ്ങില്‍ താരജോഡി ശരിക്കും തിളങ്ങി. റണ്‍വീറിന്റെ ഖില്‍ജിയാണ് ചിത്രത്തിന്റെ ജീവനെന്നാണ് കണ്ടവര്‍ക്കെല്ലാം പറയാനുള്ളത്.

Similar Articles

Comments

Advertisment

Most Popular

ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന്...

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...