ചിത്രത്തിന്റെ പേര് മാത്രം മാറ്റിയാല്‍ പോരാ…കഥാപാത്രങ്ങളുടെ പേരുകളും മാറ്റണം; പദ്‌വാതിക്കെതിരെ വീണ്ടും ആക്രമണവുമായി കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ ഈ മാസം 25ന് പ്രദര്‍ശിപ്പിക്കാനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രജ്പുത് കര്‍ണിസേന. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തിയതാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്.

സിനിമയ്ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. ചിത്രത്തിന് ഇനിയും മാറ്റം വരുത്തണം എന്നാണ് കര്‍ണി സേന പ്രവര്‍ത്തകരുടെ ആവശ്യം. സിനിമയുടെ പേര് മാത്രം മാറ്റിയാല്‍ പോരാ കഥാപാത്രങ്ങളുടെ പേരും മാറ്റണമെന്ന് കര്‍ണിസേന നേതാവ് മഹിപാല്‍ സിങ് ആവശ്യപ്പെട്ടു.

2017 ഡിസംബര്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് റിലീസ് നീണ്ടു പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

പിന്നീട് ചിത്രത്തില്‍ അഞ്ച് 5 ഭേദഗതികളാണ് വരുത്തിയത്. ചിത്രത്തില്‍ നിന്ന് സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി, ചിത്തോര്‍, മേവാര്‍ എന്നീ സ്ഥലങ്ങളുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. രജപുത്രരുടെ സംസ്‌കാരത്തെ അപമാനിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് രജ്പുത് കര്‍ണിസേനയും മറ്റും രംഗത്ത് വന്നത്.

Similar Articles

Comments

Advertismentspot_img

Most Popular