രജനികാന്ത് രാഷട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ തൊഴുത്തില്‍ കെട്ടാന്‍ ഒരുങ്ങി നേതാക്കള്‍

ചെന്നൈ: രജനീകാന്തിന്റെ രാഷട്രീയ പ്രവേശനം ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചതിനു പിന്നാലെ പുതിയ അവകാശവാദവുമായി ബി.ജെ.പി രംഗത്ത്. 2019 തെരഞ്ഞെടുപ്പില്‍ രജനികാന്ത് തങ്ങളുടെ ഭാഗമാവുമെന്നാണ് തമിഴ്നാട് ബി.ജെ.പിയുടെ അവകാശ വാദം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ദിവസം ചെന്നൈ കോടമ്പാക്കത്തെ രാഗവേന്ദ്ര ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു രജനീകാന്തിന്റെ രാഷട്രീയ പ്രവേശന പ്രഖ്യാപനം. രജനീകാന്തിന്റെ വരവ് ഡി.എം.കെക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ രജനി തങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular