വൻകിട കമ്പനികൾക്ക് ആശ്വാസം; ലാപ്‌ടോപ്പ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തില്ല

ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നു. ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും യു.എസ്. ഉൾ നിന്നുമുണ്ടായ വിമർശനത്തിന് പിന്നാലെയാണ് തീരുമാനം മാറ്റുന്നത്. ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ അറിയിച്ചു. ഇറക്കുമതിക്കാർ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസനീയമായ ഹാർഡ്‌വെയറും സിസ്റ്റങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് 3-ന് ഇറക്കുമതി ലൈസൻസിംഗ് സംവിധാനം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറ‌ഞ്ഞു. എന്നാൽ പ്രമുഖ കമ്പനികളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് തീരുമാനം നടപ്പിലാക്കുന്നത് മൂന്ന് മാസം നീട്ടിവച്ചു. ഡെൽ, എച്ച്പി, ആപ്പിൾ, സാംസങ്, ലെനോവോ തുടങ്ങിയ കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം സർക്കാർ കൂടിയാലോചനകൾ നടത്തി വരികയാണെന്നും ലാപ്‌ടോപ്പ് ഇറക്കുമതി സംബന്ധിച്ച പുതിയ ഉത്തരവ് ഒക്ടോബർ അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് സന്തോഷ് കുമാർ സാരംഗി പറഞ്ഞു.

പ്രതി മിന്നൽ മുരളി… പഞ്ചലോഹ വിഗ്രഹം മോഷണ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്..

Similar Articles

Comments

Advertismentspot_img

Most Popular