ഡിഎംകെ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ച

ഡിഎംകെ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ച നടക്കും.

ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകും. കോവിഡ് വ്യാപനം ശക്തമായതിനാൽ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടാകും നടത്തുകയെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

234 അംഗ സഭയിൽ ഡിഎംകെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. കരുണാനിധിയുടെ വേർപാടിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയിൽ നേതൃ പ്രതിസന്ധിയാണെന്ന വിമർശകരുടെ വാദം തള്ളിയാണ് സ്റ്റാലിൻ പാർട്ടിയെ വൻ ജയത്തിലെത്തിച്ചത്.

കോൺഗ്രസ്, ഇടതുപാർട്ടികൾ, എംഡിഎംകെ, വിസികെ തുടങ്ങിയ സഖ്യകക്ഷികളും ഡിഎംകെ പക്ഷത്തുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular