ബന്ധുക്കാളായ കൗമാരക്കാരുടെ മൃതദേഹം തലയറുത്തനിലയില്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ കാണാതായ കൗമാരക്കാരുടെ മൃതദേഹം തലയറുത്തനിലയില്‍ നെല്‍പാടത്തെ വെള്ളക്കെട്ടില്‍ കണ്ടെത്തി. മുര്‍ഷിദാബാദ്‌ ജില്ലയിലെ ബെര്‍ഹാംപുരിലെ കാന്താലി മേഖലയിലാണ്‌ സംഭവം. ബന്ധുക്കാളായ മഞ്‌ജാറുല്‍ ഷെയ്‌ക്ക്‌ (15), തന്‍ജാറുല്‍ ഷെയ്‌ക്ക്‌ (16) എന്നിവരാണ്‌ അതിദാരുണമായി കൊല്ലപ്പെട്ടത്‌.

പാടത്ത്‌ മീന്‍ പിടിച്ചതിനു കുട്ടികളെ ഭീഷണിപ്പെടുത്തിയ പ്രദേശവാസികളായ യുവാക്കളാണു കൃത്യത്തിനു പിന്നിലെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചു. കനത്ത മഴയെത്തുടര്‍ന്ന്‌ വെള്ളത്തില്‍ മുങ്ങിയ ഹിജാലര്‍ പ്രദേശത്തേക്ക്‌ വെള്ളിയാഴ്‌ച രാവി-ലെയാണ്‌ കുട്ടികള്‍ മീന്‍ പിടിക്കാനായി പോയത്‌.

സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്നു നാട്ടുകാരും ബന്ധുക്കളും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവി-ലെയാണ്‌ തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍ മുള്‍പടര്‍പ്പിനടുത്ത്‌ കണ്ടെത്തിയത്‌. ശരീരത്തില്‍ കു-ത്തേറ്റതിന്റെ അനവധി പാടുകളുണ്ടായിരുന്നു.

അതിനിടെ, ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലേക്കു കൊണ്ടുപോയ നാലു യുവാക്കളെ ജനക്കൂട്ടം തല്ലിച്ചതച്ചു. കേസുമായി ബന്ധപ്പെട്ട്‌ ഇതുവരെ എട്ട്‌ പേരെ കസ്‌റ്റഡിയി-ലെടുത്തതായി പോലീസ്‌ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular