സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ് തവണ ദുബായിലെത്തി. ദുബായിൽവച്ച് ഫൈസൽ ഫരീദിനെയും തന്നെയും കണ്ടിരുന്നതായി റമീസ് മൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകളെന്നും റമീസ് പറഞ്ഞു.

അതേസമയം, കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങുകയാണ് എൻഐഎ. കുറുകുറ്റി സ്വദേശി ജലാൽ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവർക്കെതിരെയും റമീസ് മൊഴി നൽകിയിരുന്നു. റമീസിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നിർണായകമായ പല വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നത്.

എന്നാൽ, സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യം സംബന്ധിച്ച ഒരു വിവരം അറിയുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് എൻഐഎ തീരുമാനിച്ചിട്ടുണ്ട്. കറുകുറ്റി സ്വദേശി ജലാൽ ഉൾപ്പെടെയുള്ളവരുടെ കസ്റ്റംസ് കസ്റ്റഡിയിസൽ എടുത്ത നാല് പേരുടെ അറസ്റ്റ് എൻഐഎ ഉടൻ രേഖപ്പെടുത്തും. ഇവർക്കെതിരെ റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Similar Articles

Comments

Advertismentspot_img

Most Popular