ഷംന കാസിം കേസ്: വരന്റെ ബന്ധുവായി ഷംനയെ വിളിച്ച സ്ത്രീയെയും ഏഴ് വയസുകാരിയെയും ചോദ്യം ചെയ്യും

ഷംന കാസിം ബ്ലാക് മെയിലിംഗ് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. വരന്റെ ബന്ധു എന്ന വ്യാജേന ഷംനയെ വിളിച്ച സ്ത്രീയോടും തട്ടിപ്പ് സംഘത്തിനൊപ്പം ഷംനയുടെ വീട്ടിലെത്തിയ ഏഴ് വയസുകാരിയായ കുട്ടിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഷംനയെ വിളിച്ച സ്ത്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

അതിനിടെ ഷംന കാസിമിനെ ഭീഷണിപെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ പറയുന്നു. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും പരാതിക്കാരി പറഞ്ഞു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും എന്നാല്‍ പൊലീസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ഷെരീഫിന്റെ ഭാര്യ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവരോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഷംന കേസില്‍ ജാമ്യം കിട്ടിയ പ്രതികള്‍ വീണ്ടും അറസ്റ്റിലായി. മോഡലുകളായ പെണ്‍കുട്ടികളെ തടഞ്ഞുവെച്ച കേസിലാണ് ഇപ്പോള്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരസ്യ ചിത്രത്തിന് എന്ന പേരില്‍ വാളയാറില്‍ തടഞ്ഞു വെച്ചു എന്നാണ് കേസ്.

ഷംന കേസില്‍ ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചത് വലിയ തോതില്‍ ആക്ഷേപമുയര്‍ന്നിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇന്നലെ മൂന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ശരത്, മുഹമ്മദ് ഷരീഫ്, അബുബക്കര്‍ എന്നിവര്‍ക്കാണ് ഷംന കാസിമിന്റെ കേസില്‍ ജാമ്യം ലഭിച്ചത്. എന്നാല്‍ മറ്റു കേസുകളില്‍ ഇന്നലെ രാത്രി തന്നെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്ന് ഈ കേസുകളിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കൂടുതല്‍ പ്രതികളുടെ ജാമ്യാപേക്ഷ വരും ദിവസങ്ങളില്‍ കോടതിയ്ക്ക് മുന്നിലെത്തും.

മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ല, ബ്ലാക് മെയില്‍ കേസിലെ സൂത്രധാരരല്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ കാരണമായത്. ആ പഴുതുകള്‍ അടച്ചായിരിക്കും ഇനി അന്വേഷണ സംഘത്തിന്റെ നീക്കം. വരന്റെ അച്ഛനായി ഷംനയെ വിളിച്ച അബുബക്കര്‍ രോഗിയാണെന്നതും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും പ്രതികള്‍ക്ക് തുണയായിരുന്നു.

ആലുവ സബ് ജയിലിലായിരുന്ന അബുബക്കറെയും കോവിഡ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന മറ്റ് രണ്ട് പ്രതികളെയും രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular