ഇന്ത്യന്‍ തിരിച്ചടി ഫലം കണ്ടു; 45,000 കോടി രൂപയുടെ നഷ്ടം , കമ്പിനികള്‍ ആശങ്കയില്‍

ഡല്‍ഹി: 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം രാജ്യത്തും ലോകത്തും മാത്രമല്ല, ചൈനീസ് മാധ്യമങ്ങള്‍ വരെ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വിലക്ക് കാരണം ഓരോ ചൈനീസ് കമ്പനിക്കും ദിവസവും കോടികളുടെ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ചൈനയുടെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ടിക് ടോക്കിന്റെയും ഹെലോ ആപ്ലിക്കേഷന്റെയും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് 600 കോടി ഡോളര്‍ ( ഏകദേശം 45,000 കോടി രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണ് അറിയുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനാലിസിസ് കമ്പനിയായ സെന്‍സര്‍ ടുവറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ടിക് ടോക്ക് 11.2 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നും ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ആളുകള്‍ വളരെ ഉയര്‍ന്ന സംഖ്യയാണെന്നും അമേരിക്കയിലെ ഡൗണ്‍ലോഡിനേക്കാള്‍ ഇരട്ടിയാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിക് ടോക്ക്, ഷെയര്‍, യുസി ബ്രൗസര്‍, ബൈഡു മാപ്പ്, ഹെലോ, മി കമ്മ്യൂണിറ്റി, ക്ലബ് ഫാക്ടറി, വിചാറ്റ്, യുസി ന്യൂസ് എന്നിവയുള്‍പ്പെടെ ചൈന ലിങ്കുകളുള്ള 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ എന്നിവ കണക്കിലെടുത്തായിരുന്നു നിരോധനം

ചൈനീസ് നിക്ഷേപകരുടെയും വ്യാപാരികളുടെയും ആത്മവിശ്വാസത്തിന് കനത്ത പ്രഹരമാണ് ഈ നീക്കമെന്ന് ഗ്ലോബല്‍ ടൈംസ് അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും നടത്തിയത് ചൈനീസ് നിക്ഷേപകരുടെയും വ്യാപാരികളുടെയും ആത്മവിശ്വാസത്തിന് കനത്ത പ്രഹരമാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന വിനാശകരമായ ആഘാതങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദീര്‍ഘനേരം കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും പത്രം സൂചിപ്പിക്കുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular