തോല്‍വിക്കുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിരാട് കോലി, ; തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുകയാണു വേണ്ടത്

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയ്ക്കു വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതും ന്യൂസീലന്‍ഡ് സ്വന്തം ആസൂത്രണങ്ങളില്‍ ഉറച്ചുനിന്നതുമാണു മത്സരത്തില്‍ തിരിച്ചടിയായതെന്ന് കോലി പറഞ്ഞു. ബോളര്‍മാര്‍ക്ക് ആക്രമണത്തിനായി ശ്രമിക്കാന്‍ ആവശ്യമുള്ളത്രയും പ്രകടനം ഇന്ത്യ ബാറ്റിങ്ങില്‍ നടത്തിയില്ലെന്നും മത്സരശേഷം വിരാട് കോലി പറഞ്ഞു.

ടോസിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കു പരാതികളൊന്നും ഇല്ല. ടോസും ഒരു വിഷയമാണെന്നാണു കരുതുന്നത്. പക്ഷേ അതില്‍ പരാതികളില്ല. രണ്ടു ടെസ്റ്റുകളിലും ബോളര്‍മാര്‍ക്കു മികച്ച ആനുകൂല്യം ഉണ്ടായിരുന്നു. പക്ഷേ ഒരു രാജ്യാന്തര മത്സരമെന്ന നിലയില്‍ അതു മനസ്സിലാക്കാന്‍ തയാറാകണം. ബോളര്‍മാരെ അഭിനന്ദിച്ച കോലി തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുകയാണു വേണ്ടതെന്നും പറഞ്ഞു. ഇന്ത്യയുടെ ബോളിങ് മികച്ചതായിരുന്നു.

ആദ്യ ടെസ്റ്റ് നടന്ന വെല്ലിങ്!ടനിലും ഇന്ത്യയുടെ ബോളിങ് പ്രകടനം നല്ലതായിരുന്നു. ചിലപ്പോഴൊക്കെ നമ്മള്‍ നന്നായി ബോള്‍ ചെയ്താലും കാര്യങ്ങള്‍ ശരിയാകണമെന്നില്ല. തോല്‍വി നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണു വേണ്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ എപ്പോഴും താരങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ കളിക്കാന്‍ സാധിക്കണമെന്നില്ലെന്നും കോലി വ്യക്തമാക്കി. െ്രെകസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര 2–0ന് കിവീസ് തൂത്തുവാരി. വെല്ലിങ്ടന്‍ ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

രണ്ടാം ഇന്നിങ്‌സില്‍ ടോം ലാതം( 74 പന്തില്‍ 52 റണ്‍സ്),ടോം ബ്ലന്‍ഡല്‍(113 പന്തില്‍ 55 റണ്‍സ്) എന്നിവരാണ് കിവീസിന്റെ വിജയശില്‍പികളായത്. 132 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ കിവീസിന് ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 103 ല്‍ എത്തി നില്‍ക്കെയാണ് കിവീസിന് ടോം ലാതത്തിന്റെ വിക്കറ്റ് നഷ്ടമായത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ലാതത്തെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യംസണും അഖികം പിടിച്ചു നില്‍ക്കാനായില്ല. അഞ്ചു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കവെ ബുമ്രയുടെ മുന്നില്‍ വില്യംസണ്‍ വീണു. സ്‌കോര്‍ 121 ല്‍ എത്തിയപ്പോള്‍ ടോം ബ്ലന്‍ഡലിനേയും ബുമ്ര മടക്കി. എന്നാല്‍ റോസ് ടെയ്‌ലറും( അഞ്ച് റണ്‍സ്) ഹെന്റി നിക്കോളാസും(അഞ്ച് റണ്‍സ്) ചേര്‍ന്ന് കിവീസിനായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബുമ്ര രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ആറിന് 90 റണ്‍സെന്ന നിലയിലാണ് കളി ആരംഭിച്ചത്. എന്നാല്‍ ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത ഹനുമ വിഹാരിയെ ടിം സൗത്തി മടക്കി. ഋഷഭ് പന്ത്(നാല് റണ്‍സ്), മൊഹമ്മദ് ഷമി( അഞ്ച് റണ്‍സ്), ജസ്പ്രീത് ബുമ്ര(നാല് റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം തുടരെ നഷ്ടമായത്. 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്‌ലി, പൃഥ്വി ഷാ എന്നിവര്‍ 14 റണ്‍സ് വീതം നേടി. ഇന്ത്യന്‍ നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസിനായി ട്രന്റ് ബോള്‍ട്ട് നാലു വിക്കറ്റും, ടിം സൗത്തി മൂന്നും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, നീല്‍ വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular