സംസ്ഥാനമാകെ പുതിയ ഡ്രൈവിങ് ലൈസന്‍സ് നടപ്പിലാക്കുന്നു

കൊച്ചി: സംസ്ഥാന വ്യാപകമായി സാരഥി പദ്ധതി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. രാജ്യമാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സുകളെല്ലാം മാറ്റിനല്‍കും. നിലവില്‍ മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത് സംസ്ഥാനമൊട്ടാകെ വ്യാപിപിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ എന്നീ ആര്‍ടി ഓഫീസി പരിധിയില്‍ പെടുന്നവര്‍ക്കാണ് നിലവില്‍ ഇത്തരം ലൈസന്‍സ് വിതരണം ചെയ്യുന്നത്.

ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറത്തിലുള്ള രൂപ കല്‍പ്പനയാണ് മറ്റൊരു പ്രത്യേകത.
ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ പുതിയ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തും. ഓരോ വര്‍ഷവും പുതിയ ഏഴുലക്ഷം പേരാണ് കേരളത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്നത്. 80 ലക്ഷത്തോളം കാര്‍ഡുകള്‍ പ്ലാസ്റ്റിക്ക് കാര്‍ഡുകളിലേക്ക് മാറ്റേണ്ടിവരും.

വ്യക്തികളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാകും. ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങളിലായിരിക്കും പുതിയ കര്‍ഡുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്ത ഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാകും. പുറകില്‍ ക്യൂ ആര്‍ കോഡ് ആയിരിക്കും. ഇത് സ്‌കാന്‍ ചെയ്യുന്ന വഴി ലൈസന്‍സ് ഉടമയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.

കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് കേന്ദ്രമായുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്. 12 ശതമാനം ജി.എസ്.ടി. ഉള്‍പ്പെടെ കാര്‍ഡൊന്നിന് 20.75 രൂപയാണ് ടെന്‍ഡര്‍. മറ്റു സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ നേരത്തേയുണ്ട്. കേരളത്തില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും മുംബൈ ആസ്ഥാനമായ കമ്പനി കോടതിയില്‍ പോയതിനെത്തുടര്‍ന്ന് നിലച്ചു. പുതിയ ടെന്‍ഡറുകള്‍ അടുത്തുതന്നെ ക്ഷണിക്കും.

Similar Articles

Comments

Advertismentspot_img

Most Popular