‘അമ്മയ്ക്ക് വന്ന അതേ രോഗം മകള്‍ക്കും വരും’…..തന്റെ രോഗം ആ ജ്യോതിഷി അന്നേ പ്രവചിച്ചിരുന്നുവെന്ന് മംമ്ത

കൊച്ചി:ജീവിതത്തില്‍ അസുഖങ്ങളോടു പൊരുതി മുന്നേറിയ താരം മംമ്ത മോഹന്‍ദാസ് തന്റെ രോഗവിവരം നേരത്തേ തന്നെ നാഡീജ്യോതിഷത്തിലൂടെ പ്രവചിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത് അടുത്തിടെയായിരുന്നു. വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷമാണ് അത് പ്രവചിച്ചതെന്ന് താരം വ്യക്തമാക്കി..

കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെ പറ്റി ചെന്നൈയിലുള്ള ബന്ധുവാണ് പറഞ്ഞറിഞ്ഞത്. അവിടെ നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് കേട്ടു. ആദ്യം അതില്‍ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും രണ്ടും കല്‍പ്പിച്ച് കൈരേഖ അയച്ചുകൊടുക്കുകയായിരുന്നു. രണ്ടുമാസത്തിനകം അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തിവെച്ചിരുന്നു.

തുടര്‍ന്ന് പ്രവചനങ്ങളെല്ലാം മൂന്നു കാസെറ്റുകളിലായി റെക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കാസറ്റില്‍ അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കാസെറ്റിന്റെ തുടക്കത്തില്‍ തന്നെ ഒരു നദിയുടെ പേരാകും അമ്മയ്‌ക്കെന്ന് പറയുന്നുണ്ടായിരുന്നു. പിന്നെ, പറഞ്ഞതെല്ലാം അന്നുവരെയുള്ള ജീവിതം വീഡിയോയില്‍ കാണുന്നതു പോലെയായിരുന്നു തോന്നിയതെന്നും മംമ്ത പറഞ്ഞു.

വളരെ താല്‍പര്യത്തോെടയാണ് അമ്മ കാസറ്റില്‍ മക്കളെ കുറിച്ചു പറയുന്ന ഭാഗം കേട്ടു തുടങ്ങിയത്. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ രോഗം മകള്‍ക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് അമ്മ കരയാനാരംഭിച്ചു. ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച ശേഷമാണ് ബാക്കി കേട്ടത്. മകള്‍ സുന്ദരി ആയിരിക്കുമെന്നും പഠിക്കുന്ന വിഷയത്തില്‍ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയില്‍ കീര്‍ത്തി നേടുമെന്നും അതില്‍ പ്രവചിച്ചിരുന്നു.നാട്ടില്‍ അവധിക്കു വന്ന ഞാന്‍ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനില്‍ പങ്കെടുത്ത് അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും മംമ്ത പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular